Tuesday, June 28, 2011

എവിടെ ?...

പകല്‍ മുഴുവന്‍
വെയില്‍ തിന്നു മരിച്ച
കരിയിലകള്‍
ഒന്ന് ചായാന്‍
എവിടെയാണ്
കൂടൊരുക്കിയത് ..?

സങ്കടം തിന്നു തീര്‍ത്ത
കാര്‍മേഘങ്ങള്‍
കണ്ണീര്‍ വാര്‍ക്കുന്നതിനിടയിൽ
വെളളിമേഘങ്ങൾ
എവിടെയാണ്
ഒളിഞ്ഞിരുന്നത് ..?

ഒരു സുനാമിയായ്
ഇരമ്പുന്നതിനു മുന്‍പേ
ഉളളിലൊതിക്കിവെച്ച
ദേഷ്യത്തിന്‍റെ ആഴം
കടല്‍ എവിടെയാണ്
ഒളിപ്പിച്ചിരുന്നത്..?

ഉടല്‍മരം നഷ്ടപെട്ട
വേരുകളായപ്പോള്‍
ഇലകളാല്‍ തുന്നിക്കെട്ടി
കുടൊരുക്കിയ ചോണനുറുമ്പുകള്‍
എവിടെയാണ്
ഉച്ചകോടി കൂടിയത് ..?

അരുതെന്ന് ചെല്ലുംമുന്പേ
മണ്ണുമാന്തികള്‍ ബലാത്സംഗത്തിനിരയാക്കിയ
മലകള്‍ കയറ്റുമതിചെയ്തപ്പോള്‍
കിടപ്പാടംനഷ്ട്പെട്ട കുഞ്ഞുകുരിവികള്‍
എവിടെയാണ്
ആത്മഹത്യചെയ്തത്‌..?


കാത്തിരിപ്പിന്റെ മാധുര്യം
വിഷാദ രോഗിയായ്
കൂറുമാറിയപ്പോള്‍
മിഴികളിലെ കണ്ണീര്‍തടാകം
എവിടെയാണ്
വറ്റിവരണ്ടത്..?

മഴ

ഓര്‍മ്മകളും
ദു;ഖവും
സന്തോഷവും
തേച്ചു മിനുക്കി
മഴ എവിടെക്കൊ
ഒഴുകി അകലും ...
തന്ന സന്തോഷം തിരിച്ചു ചോദിക്കാതെയും
തന്ന നഷ്ടങ്ങളെ തിരുച്ചു തരാതെയും ....

Monday, June 6, 2011



രേഖപ്പെടുത്തപ്പെട്ട കരച്ചിലാണ് കവിത

എക്സ്ട്രാ


നിരാശ
കടലോളം
അറ്റമില്ലാതങ്ങിനെ..

സങ്കടം
വാനോളം
എവിടേയോ അറ്റമുണ്ടന്നപോലെ..

പ്രതീക്ഷകള്‍

കൊടുംവേനലില്‍
കുളത്തിലെ ഒടുവിലെ നീര്‍ശ്വാസംപോലെ..

ചിന്തകള്‍
നഷ്ടഗോപുരങ്ങള്‍
പണിതുകൊണ്ടെയിരിക്കുന്നു..

മനസ്സ്
മിഴികളിലൂറിയ നീര്‍ക്കണതതിനു
വിള്ളല്‍ വന്നതെങ്ങേനെയെന്ന്
ചര്‍ച്ച ചെയ്യുന്നു.

സന്തോഷം
പിടി തരാതെ
ഒളിച്ചു യാത്ര തുടര്‍ന്ന്
എന്നെ ഒറ്റപെടുതുന്നത്‌
കൊണ്ടാവാം
ഇപ്പോയും ഞാന്‍
ജീവിതത്തില്‍
എക്സ്ട്രാ ബെഞ്ച്‌ലിരിക്കുന്നത്

Sunday, June 5, 2011

തോറ്റവരുടെ ഭൂപടത്തില്‍ നിന്ന്..

വാക്ക്,
ശ്വാസം മുട്ടി
യാത്രയായി.
സൌഹ്ര്ദം,
അങ്ങേതെതാടിയില്‍
തൂങ്ങി മരിച്ചു.
സ്നേഹം,
സ്വര്‍ഗത്തിലേക്ക്
യാത്രയായി.
കാലം,
കുരുരുട്ടില്‍
തപ്പിത്തടഞ്ഞു .
പ്രണയം,
ശിശുസംരക്ഷണ കേന്ദ്രത്തില്‍
അലറി.
സ്വപ്നം,
മണിമാളികയില്‍
ശിതീകരണത്തിലായി.
രോഗം,
തിമര്‍ത്തുപെയ്യുന്ന
മഴയായി.
കാറ്റു,
സ്വരം നഷ്ടപെട്ട
ഗായകനായി.
മഴ,
വെയിലിനോടു
കൈപണം വാങ്ങി.
ഒന്ന് പറയട്ടെ സുഹൃര്ത്തെ ,
നീ ശ്വസിച്ചുവിട്ട
അതെ പ്രാണവായുവില്‍
വിഷം കലര്‍ത്തി പരസ്പരം
കൊല്ലുന്നതിനെ മുന്പേ ,
പുതിയ കാലവും
ഇരുട്ട് പരന്ന സംസ്കാരവും
എന്‍റെ സ്വപ്നങള്‍ക്ക് മേല്‍
തീ കൊളുതതുന്നതിനു മുന്പേ
ഞാനും ഓട്ടമല്‍സരത്തിനു
തയ്യാറടുക്കുന്നു
തോറ്റവരുടെ ഭൂപടത്തില്‍
നിന്ന്....

Friday, June 3, 2011

ഓര്‍ക്കാപ്പുറത്ത്
സന്തോഷം വന്നു നാണിപ്പിക്കും.
ദുഃഖം മാത്രമല്ല ഈ ലോകം
എന്ന് പറയും മുന്പേ
വിലാപയാത്രക്ക് കൊടിപിടിക്കാന്‍പോയ
എന്റെ മനസ്സിനെ ...