Sunday, April 1, 2012

ഞാനും മരിച്ചു.

ഞാനും മരിച്ചു.
വിരലിലെണ്ണാവുന്നവര്‍
വെന്നങ്കിലും
നന്മ പറയാന്‍ ഒരുത്തനും
നേരം കിട്ടിയില്ല
എന്റെ വീട്ടില്‍
എല്ലാ മൊബൈല്‍ കബനിക്കും
ഫുള്‍റേഞ്ച് ആണല്ലോ...?

വാര്‍ത്ത‍ അറിയിക്കാന്‍
പോയ വണ്ടിയെ
ഹര്‍ത്താലനുകൂലികള്‍
തടഞ്ഞു വെച്ചുവെത്രേ!
കത്തിച്ച ടയറിന്റെ
പുകയുടെ ആഴം
ചര്‍ച്ചയായതോടെ
എന്റെ മരണത്തിന്
നാട്ടിലും സ്കോപില്ലാതെയായി...

ഇന്ന് സഞ്ചയനം,
നാല്‍പ്പതാം ചരമദിനം
വേര്‍പ്പാടിന്റെ ഒന്നാം വര്‍ഷം
ഇവന്മാരിങ്ങെനെ
നിരന്നു നിന്നത് കൊണ്ട്
ചരമ കോളത്തിന്റെ ഒരു മൂലയിലും
ഇടവും കിട്ടിയില്ല..

മരിക്കും മുന്പേ
ഞാനും ആഗ്രഹിച്ചിരുന്നു
മന്ത്രിയാവണമെന്നു,
ഗസല്‍ ഗായകനാകണമെന്നു,
ചിത്രകാരനാകണമെന്നു,
അറിയപ്പെടുന്ന എഴുത്തുകാരനാകണമെന്നു,
ഒരു നാട്ടു പ്രമാണിയെങ്കിലും...
ഒന്നുമാവാതത്തില്‍
ഇപ്പോളെനിക്ക് ഒരു സങ്കടവുമില്ല
എന്തിനാ വെറുതെ
ഈ ആളുകളെ കൊണ്ട്
പറിയിപ്പിക്കുന്നത്
നാടിനും, രാജ്യത്തിനും
ഒരു തീരാ നഷ്ടമായെന്നു...!


No comments:

Post a Comment