Thursday, April 16, 2015

തുടക്കം

മുപ്പതു വർഷം ഞാനിരുന്നു
കച്ചവടം ചെയ്തതാണ് ഇവിടം
ആരോടും നുണ പറയുകയോ
പറ്റിക്കുകയോ അരുത്.
സത്യസന്ധതയെ   കുറിച്ച്
മണിക്കൂറുകളോളം സംസാരിച്ചു
ബാപ്പ മകനെ
കസേരയിൽ ഇരുത്തി
പടിയിറങ്ങുമ്പോൾ
അവസാനമായി
മകന്റെ ചെവിയിൽ
ആരും കേൾക്കാതെ
ഇങ്ങിനെ പറഞ്ഞു
'ആര് ചില്ലറ ചോദിച്ചാലും
ഇല്ലെന്നു പറയുകാ'...!

No comments:

Post a Comment