Wednesday, November 4, 2015

ഫാസിസമേ...


ഈ മഴ വഴിയിൽ
ഉണങ്ങി പോയിരിക്കുന്നു എല്ലാം.
കാറ്റിനോടും മഴയോടും
വെയിലിനോടും മഞ്ഞിനോടുംഗസൽ പാടി
തണലായി നിൽക്കേണ്ട മരങ്ങളെ
ദൈവമറിയാതെ
മരണത്തിന്റെ തോണിയിലേക്ക്‌
ആരാണ് കുത്തിനിറച്ചത് ?

മാംസം തിളച്ചു വേവുന്നതിനിടയിൽ
ചില്ലുപോലെ കനത്തു -
തണുത്തൊരു മഴത്തുളളിയെ
ആരാണ് തല്ലിയുടച്ചത് ?

ക്ഷേത്ര നടയിൽ ദൈവത്തോടു
സങ്കടം പറയാൻ പോയ
പച്ചയായ ഇലയെ
മൂത്തു പഴുത്തു വീഴും മുന്പേ
ഏതു കാറ്റിലാണ് ആടിയുലഞ്ഞു വീണത്‌ ?

ഈ മഴ വഴിയിൽ
മാറി പോയിരിക്കുന്നു എല്ലാം
പിന്നെ
ഞാനും നീയും !


# ഫാസിസത്തിന് മുന്പിൽ ഉണ്ണാനും, പാടാനും, പറയാനും,എഴുതാനും ,പ്രണയിക്കാനും പറ്റാതെ തല കുത്തി നിൽക്കുന്നു ഞങ്ങൾ.
ഗൊവിന്ദു പൻസാരെ,നരേന്ദ്ര ദഭൊൽക്കരെ,
മുഹമ്മദ്‌ അഖ് ലാഖ് , 90 വയസ്സിൽ അമ്പലത്തിൽ ദൈവത്തോട് സങ്കടം പറയാൻ പോയ ചിമ്മാ, മാപ്പ് .


No comments:

Post a Comment