Sunday, July 17, 2011

ഭ്രാന്ത്

ഇലകളെ മുഴുവന്‍
പൊടുന്നനെ
മണ്ണിലേക്ക് തള്ളിവിട്ടു
നഗ്നനായി
നാണമില്ലാതെ നില്‍ക്കുന്ന
മരത്തെ കാണുമ്പോഴും

സമയതാളം തെറ്റി
നട്ടുച്ചക്കും
നട്ടപ്പാതിരാ നേരത്തും
പൂവന്‍ കോഴി കൂവുമ്പോഴും

ഒന്നുറങ്ങി തുലഞ്ഞുകൂടെയെന്നു
ചോദിപ്പിക്കും വിധം
നിര്‍ത്താതെ ഓരിയിടുന്ന
ശുനകനെ കേള്‍ക്കുമ്പോഴു
 
ഒരു കല്ലെടുത്ത്‌
എറിയാന്‍ തോന്നും പടി
ഒരു താളവുമില്ലാതെ
പക്ഷി നിര്‍ത്താതെ ചിലക്കുമ്പോഴും

ഞാനൊരു കറുപ്പനാണെന്നു
കാണിച്ചുകൊടുത്ത കണ്ണാടിയെ
കൊത്തി കൊത്തിസ്വയം ഹത്യക്ക് ശ്രമിക്കുന്ന
കാക്കയെ സഹിക്കുമ്പോഴും

ഇല്ലെന്നു തോന്നും
ഇവിടെ
ഭ്രാന്തു വരാത്തവരായി
ആരും!

No comments:

Post a Comment